Casino En Ligne Autorise En Belgique
Transcription
Casino En Ligne Autorise En Belgique
12 ഡോ: ജോൺ പനയ്ക്കൽ മനസ് ദിശാബോധമില്ലാത്ത നമ്മുടെഇളം തലമുറ ഭാഗം − 2 അ ച്ഛനമ്മമാരുടെ സമയം മക്കൾക്കായിഅൽപ്പമെ ങ്കിലും ചെലവഴിക്കാൻ മെനക്കെ ടാത്തതിന്റെ കേടും പാടുമാണ് മക്കളിലെ ദിശാബോധ മില്ലായ്മ. ഓഫീസ് കാര്യങ്ങളും സാമൂ ഹ്യപ്രവർത്തനവുമായി മാത്രം നടന്നിരുന്ന ഒരച്ഛനുണ്ടായ തി ക്താനുഭവം ഇത് ഉദാഹരിക്കും. വൈകീട്ട് താമസിച്ച് ഓഫീസിൽ നിന്നും വീട്ടിലെത്തിയ അച്ഛനേ യും കാത്ത് ഏഴ് വയസ്സുള്ള മകൻ വീടിന്റെ വരാന്തയിലുണ്ടാ യിരുന്നു. വീട്ടിലേക്ക് കയറും മുന്പ് മകൻ അച്ഛനോട് ചോദി ക്കുന്നു. “അച്ഛാ അച്ഛന് ഒരു മണിക്കുറിന് എത്ര രൂപാ ശന്പളം കിട്ടും.” നിർബ ന്ധത്തിന് വഴങ്ങി അച്ഛൻ മറുപടി നൽകി. “500 രൂപ” ഉടൻ അടുത്ത ആവശ്യം “അച്ഛാ, എനിക്ക് 300 രൂപ കടം തരുമോ?” അച്ഛന് കലി വന്നു. 7 വയസ്സായ മകൻ കടം വാങ്ങുന്നു. അവന്റെ അമ്മയാണ് അവനെ ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പി ക്കുന്നതെന്ന് തെറ്റിദ്ധരിച്ച് അദ്ദേ ഹം അടുക്കളയിലെത്തി തന്റെ ഭാര്യയോട് കലഹിക്കാൻ ആരംഭി ച്ചു. അത് സഹിക്കാനാവാതെആ മകൻ ദുഃഖിതനായി അവന്റെ മു റിയിൽ കിടക്കയിൽ കിടപ്പായി. തെറ്റ് തന്റെ വശത്ത് എന്ന് തിരി ച്ചറിഞ്ഞ അച്ഛൻ കുറെക്കഴിഞ്ഞ് മകന്റെ കിടക്കയുടെ അടുത്തെ ത്തി അവനെ വിളിച്ചുണർത്തി “മോന് എത്ര രൂപയാവേണ്ടത്?” 300 രൂപ. ഉടൻ തന്നെ പഴ്സിൽ നിന്നും അത്രയും തുകയെടുത്ത് മകന്റെകയ്യിൽക്കൊടുത്തു. തന്റെ തലയിണയുടെ കീഴിൽ വച്ചിരു ന്ന 200 രുപാ കൂടെ ആ മകൻ കയ്യിലെടുത്ത് മൊത്തം 500 രൂപ അച്ഛന്റെ നേരെ നീട്ടിക്കൊണ്ട് മകൻ പറഞ്ഞു. “അച്ഛന്റെ ഒരു മണിക്കൂർ നേരത്തെവേതനം 500 രുപയല്ലേ?, ഇതാ ഇത് 500 രുപാ യുണ്ട്. എനിക്കച്ഛന്റെ ഒരു മണി ക്കൂർ വേണം. എന്റെ അച്ഛന്റെ കൂടയൊന്നിരിക്കാൻ. ആ മടിയിൽ എന്റെതല വെച്ച് ഒന്ന് മയങ്ങാൻ, ആ സ്നേഹ വായ്പുകളൊന്നാ സ്വദിക്കുവാൻ. സാധിക്കുമോ അച്ഛാ?” അച്ഛൻ സ്തബ്ധനായിപ്പോ യി. തന്റെ സ്നേഹ ത്തിന് വേണ്ടി ദാഹിക്കുന്ന മകൻ്റെ കവിളിൽ തുരുതുരാ അദ്ദേഹം ചുംബിക്കു ന്നുണ്ടായിരുന്നു. വൈഡ്യൂരത്തെ ക്കാൾ വിലമതിക്കുന്ന പിതൃവാ ത്സല്യത്തിന്റെ സുഗന്ധചെപ്പ് തുറക്കാൻ ഏതൊക്കെ കു ടുംബങ്ങളിൽ സാധിക്കാതെ വരു ന്നുവോ അവയൊക്കെ നരകതു ല്യമായിരിക്കും. ദിശാബോധമുള്ള കുഞ്ഞുങ്ങളെ വാർത്തെടുക്കു ന്നതിന് പകരം അനുസരണക്കേ ടിന്റെ ധൂർത്തപുത്രന്മാരുടെ കേ ളീരംഗമായി അത്തരം ഭവനങ്ങൾ രൂപാന്തരപ്പെടും. തലമുറകൾ കഴിയുന്തോറും നമ്മുടെ ജീവിതസമീപനത്തിൽ മാറ്റം വന്നേക്കാം. കാലം മാറു ന്പോൾ കോലവും മാറുമെന്ന ത് ശരി തന്നെ. പക്ഷേ സ്നേഹത്തി ന്റെഊഷ്മളതയ്ക്ക് എന്ത് മാറ്റം? ജീവിക്കാൻ വേണ്ടി െനട്ടോട്ടം നടത്തുന്ന മനുഷ്യൻ ഒന്ന് തിരി ഞ്ഞു നോക്കിയിരുന്നുവെങ്കിൽ ചില നാൽക്കവലകളിലെത്തു ന്പോഴെങ്കിലും ഒരു അയവിറക്ക് നടത്തിയിരുന്നുവെങ്കിൽ ഈ സ്നേഹ ത്തിന്റെ ആഴം അളക്കു വാൻ സാധിക്കും. അത്യന്താധു നികതയുടെ വേലിയേറ്റത്തിൽ മക്കൾ മാതാപിതാക്കളെ തള്ളി പ്പറയുന്നവരാണെങ്കിൽ പിൽക്കാ ലത്ത് അവർ ദുഃഖിക്കേണ്ടിവരും. അനുഭവം ഇരട്ടിയാവും. വേ ദനിപ്പിക്കുന്നവന് നോവറിയില്ല. ചാട്ടവാറിന് എങ്ങനെ നോവറി യാൻ പറ്റും? കുടുംബാംഗങ്ങൾ പരസ്പരം അംഗീകരിച്ച് ജീവി തമൂല്യങ്ങൾക്ക് പ്രാധാന്യം കൊ ടുത്ത് മുന്നേറുകയാണെങ്കിൽ ദിശാബോധം താനേ ഉണ്ടായി ക്കൊള്ളും. കൊടുങ്കാറ്റ് വിതച്ച് സമാധാനം കൊയ്തെട ുക്കാൻ സാധിക്കുകയില്ല. നിരാശയും അസന്തുഷ്ടിയും നിറഞ്ഞ അഗ്നി നാളങ്ങളെ ആളിക്കത്തിക്കുവാൻ മാത്രമേ കൊടുങ്കാറ്റിന് കഴിയൂ. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ തീവ്രവാദം കലർ ത്തേണ്ട കാര്യമില്ല. മാതാപി താക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഇഴകൾ അയക്കേ ണ്ട കാര്യമില്ല. ഭൂരിഭാഗം മാതാപിതാക്കളും മക്കൾക്കുവേണ്ടി എരിഞ്ഞ് തീരു ന്ന മെഴുകുതിരികൾ പോലെയ ാ ണ്. മദ്യപാനിയായ ഒരു വ്യക്തി യുടെ 33 വയസ്സുള്ള, 3 മക്കളുെട അമ്മയായ, ഹൃദ്രോഗിയായ ഭാ ര്യയുടെ വേദന നിറഞ്ഞ വാക്കു കൾ, “കടിച്ച് തിന്നുകയാണ് സാ റെ, ഈ വേദന മുഴുവൻ ഞാൻ, എന്റെമക്കൾക്ക് വേണ്ടി. പലതും കൺമുന്പിൽ കണ്ടിട്ടും കണ്ടില്ലെ ന്ന് നടിച്ച്, അപവാദം സഹിച്ച് എരിഞ്ഞ് തീരുകയാണ് സാറേ ഞാൻ, ഓരോ ദിവസവും.” 33 വയസ്സുകാരിയുടെ ശബ്ദത്തിന് 73 വയസ്സ്. മാതാപിതാക്കൾ നൽകുന്ന സ്നേഹ ത്തിന്റെ പകുതിയെങ്കി ലും മക്കൾക്ക് തിരിച്ച് നൽകു വാൻ സാധിക്കുമോ? കേരളത്തി ൽ വൃദ്ധസദനങ്ങൾ കൂടുന്നതിന് കാരണം മറ്റൊന്നുമല്ല. വൃ ദ്ധസദനങ്ങൾ ചെലവേറിയവ ആയതിനാൽ ചിലർ അച്ഛനമ്മമാ രെ ആദിവാസി കേന്ദ്രങ്ങളിലെ ത്തിക്കാറുണ്ട് പോലും. എന്തൊരു വികൃതമായ ദിശാബോധം! ഈയടുത്തകാലത്ത് ഒരു പ്രഭാഷകന്റെ നർമ്മരസപ്രധാ നമായ പ്രഭാഷണം കേൾക്കാനി ടയായി. സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടി അമ്മൂമ്മയെ വീടിന് ചുറ്റും ഇട്ട് ഓടിക്കുകയാ ണ്. എന്തിനാണ് കുട്ടീ ഇത്? പരീക്ഷയ്ക്ക് മുന്പ് പഴയതെല്ലാം ഒന്ന് ഓടിച്ച് നോക്കണമെന്ന് ടീ ച്ചർ നിർബന്ധമായി പറഞ്ഞിട്ടു ണ്ട് പോലും. പല വീടുകളിലും മുത്തച്ഛനും മുത്തമ്മയും തമാശ പ്പെട്ടികളാണ് ഇളം തലമുറക്ക്. കാ ണുന്നവയേയും കാണുന്നവരേ യും, കേൾക്കുന്നവയേയും അറിയു ന്നവയേയുമൊ ക്കെ ദുർവ ്യാഖ്യാ നം ചെയ്യുവാൻ സമർത്ഥരാണ് നാം. നമ്മുടെ ദിശാബോധ സംസ്കാ രവും അപ്രകാരം തന്നെ. ദിശാബോധം നമ്മുടെ ഭാവിയെപ്പറ്റിയുള്ള കണക്കു കൂട്ടലാണെന്നും നാം ആരാ യിത്തീരണമെന്നതിന്റെ കളം വരയ്ക്കലാണെന്നും എന്തൊക്കെ മേഖലകൾ ജീവിതത്തിൽ പിടി ച്ചടക്കണമെന്നതിന്റെ കുറിപ്പടി യാണെന്നും ധരിക്കുന്നവരുണ്ട്. അവരുടെ അത്തരം ധാരണകൾ ക്ക് പോറ ലേൽപ്പിക്കാതെ ദിശാ ബോധെമന്താെ ണന്ന തിെ നക്കുറി ച്ചുള്ള ഒരുവ്യത്യസ്ത ചിന്ത കരു പ്പിടിപ്പിക്കുന്നത് നന്നായിരിക്കും. ഡോ. ഫ്രോയ ിഡിന്റെ നിരീ ക്ഷണത്തിൽ മനുഷ്യന് ബോധ മനസ്സും ഉപബോധ മനസ്സുമുണ്ട്. ഉ പബോധ ത്തിന് പലപ്പോഴും ബോ ധമനസ്സിന്റെ നിലയിലെത്താൻ കഴിയും. ഉപബോധ മനസ്സിനെthe Dark continent of Human mind (ഇരു ണ്ട ഭൂഖണ്ധം) എന്നും അദ്ദേഹം വിളിച്ചിരുന്നു. ഉപബോധ ത്തിലെ വ്യാപാരങ്ങളെബോധതലത്തിലേ ക്ക് ആനയിക്കാം. ഇതിനെ ഫ്രോ യിഡ്, സൈക്കോആനലൈസിസ് എന്ന് പേരിട്ടു. മാനസികവ്യാപാ രങ്ങളിലെ കരുത്ത് അല്ലെങ്കിൽ ഇച്ഛാശക്തി (will power) മനസി നെ ഊർജ്ജസ്വലമാക്കും. ഊർ ജ്ജസ്വലമായ മനസ്സ് ഏറ്റവും മോശ മായ സാഹചര്യങ്ങളിൽ പോല ും പരമാവധി മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമി ക്കും. ഈ പ്രയത്നത്തിന് നമ്മെ സഹായിക്കുന്ന മാനസികവ്യാ യാമ പ്രക്രിയയാണ് ദിശാബേ ാധം ഉണ്ടാക്കുന്നതിൽ നമ്മെ സഹായിക്കുന്നത്. ദിശാബോധ ം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്വപ്നങ്ങളെ യാഥാർ ത്ഥ്യമാക്കാനുള്ള ഉൾക്കരുത്ത് നമുക്കേക ുന്നു. സ്വപ്നസാക്ഷാ ത്കാരത്തിന് ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്. ഇതിന് ചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ഗലീലിയോ. ഗലീലിയോ തന്റെ ദിശാബോ ധം തുടരെത്തുടരെ മാറ്റിമറി ച്ചുകൊ ണ്ടിരുന്നു. ഒരു വിശ്വാ സപ്രമാണത്തിൽ ഉറച്ച് നിന്നാൽ ലക്ഷ്യപ്രാപ്തിക്കായി തയ്യാറാ ക്കിയ പദ്ധതി മാറ്റി മറിക്കുവാൻ പലപ്പോഴ ും നാം തയ്യാറാകില്ല. ഇത് rigid goal setting attitude ആണ്. ലക്ഷ്യപ്രാപ്തിക്കുവേ ണ്ടി flexible goal setting attitude അവലംബിക്കുന്നവർക്കു മാത്രമേ ഗലീലിയോ പ്പോലെ ഫലപ്രാപ്തി കൈവരിക്കാൻ സാധിക്കൂ. സ്വന്തം ഇച്ഛാശക്തി കോ പ്പർ നിക്കസിന് മനോധൈ ര്യം നൽകി. പ്രലോഭനങ്ങൾക്ക് കീ ഴടങ്ങുന്നവരാണ് ഇന്നത്തെ ഇളംതലമുറയിൽ ഭൂരിഭാഗവും. വികലമായ വിശ്വാസ സംഹി തകളുടെ, അപക്വമായ അവി ശുദ്ധ ബന്ധങ്ങളുടെ, നിഷേധാ ത്മകമായ നിലപാടുകളുടെ കെ ട്ടിൽപെട്ട് വലയുന്നവരാണവർ. സ്വന്തം ഇച്ഛാശക്തിയെ ഉത്തേജി പ്പിക്കുവാനുള്ള ആത്മാർത്ഥ മായ ശ്രമം ഉണ്ടെങ്കിൽ ഉൾക്കാഴ്ചയു ള്ളവരായിത്തീരുവാൻ ഇവർക്ക് സാധിക്കും. വീണിടത്ത് കിടന്ന് ഉരുളാൻ സമർത്ഥരാണ് നാമൊ ക്കെ. മാ റ്റങ്ങൾക്ക് വിധേയ രാവാൻ തയ്യാ റാവണം. നീന്തൽ അറിഞ്ഞുകൂ ടാത്ത ഒരു പെൺകുട്ടി മറ്റെല്ലാ സവിശേഷതകളുണ്ടായിട്ടും നീ ന്തൽ പഠിക്കാൻ കൂട്ടാക്കാതെ ദി ശാബോധം നഷ്ടപ്പെട്ട് കഴിയുന്ന അവസ്ഥ ആലോച ിച്ചു നോക്ക ൂ! Goal Post മാറ്റിയിടാൻ തയ്യാറാ ണോ? ജീവിതത്തിന്റെGoal post! വർഷങ്ങൾക്ക് ശേഷം ഞാ നാരായിതീരണമെന്നത് മാത്രമല്ല ദിശാബോധത്തിന്റെ പൊരുൾ. What is my goal at end of the day, at the end of this week, this month, this year...... so on and so forth. അതാണ് ശരിയായ ദിശാ ബോധം. കരയിപ്പിക്കുന്നതിനേക്ക ാൾ ക രയുന്നതാണ് സുഖം. ചിരിക്കു ന്നതിനേക്കാൾ ചിരിപ്പിക്കുന്നതും.